Tuesday, July 31, 2012

ഉല്‍സവത്തിന്റെ ബാക്കിപത്രം, പിന്നെ ഒരു സന്ദേശവും

കൂര്‍ത്ത ആണികള്‍ കാലിലൂടെ കുത്തി കയറിയപ്പോള്‍ കാലില്‍ വല്ലാത്ത നീറ്റല്‍ ..

താങ്ങിനായി ഒരു തൂണ് പോലുമില്ല .

ഇനിയും എത്രെ ദൂരം നടക്കണം ഈ ആണിപ്പുറത്ത് കൂടെ ...?

അവിടെ എത്തിയിട്ടും എന്തുകിട്ടന്‍ ..?

തല ചുറ്റുന്നു ...

ചുറ്റിലും ഭീകരമായ കാഴ്ചകള്‍ ..

എങ്ങും ശിക്ഷിക്കപ്പെടുന്ന മനുഷ്യര്‍.

ഒരാള്‍,

ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ ഗുഹ്യഭാഗത്ത് പഴുപ്പിച്ച ഇരുമ്പുകമ്പി കയറ്റുന്നു ..

ഒരു നിലവിളി !!!

വയ്യ !! ക്രൂരനെങ്കിലും എനിക്കിതു കണ്ടു നില്‍ക്കാന്‍ വയ്യ.

നിലവിളി പെട്ടന്ന് നിലച്ചു,

തിരിഞ്ഞുനോക്കിയപ്പോള്‍ ആ സ്ത്രീയുടെ വായ കാലുകൊണ്ട്‌ അയാള്‍ ചവുട്ടി അടച്ചിരിക്കുന്നു .

ഈ സ്ത്രീ എന്ത് പാപം ചെയ്തു കാണും ?

-"ഇനി കൊല്ലുമോ വളര്‍ച്ചയെത്താത്ത കുഞ്ഞിനെ ?"ഇടക്കിടെ ആക്രോശം ..

പാവം !!!

ആര് ?

ഇവളോ? മരിച്ച കുഞ്ഞോ ?

ചങ്ങലയില്‍ പൂട്ടിയ ഒരു വൃദ്ധനെ ആരോ അതുവഴി വലിച്ചുകൊണ്ട് പോയി .

തിളയ്ക്കുന്ന എണ്ണയില്‍ എന്താണ് ..?

മനുഷ്യ അവയവങ്ങള്‍ ...!!!

അതിനടുത്ത് രണ്ടു കൈകളും അറുത്തെടുത്ത്‌ ചോരയിറ്റു വീഴുന്ന ശരീരവുമായി ഒരു പയ്യന്‍ !!!

മോഷ്ട്ടാവ് !!!??

ഈശ്വരാ !!! എന്നെയും ഇവര്‍ ..?

ഓര്‍ത്തപ്പോള്‍ പേടി തോന്നി ..

ഇല്ല .ഇവിടം അത്രയ്ക്ക് ഭീകരമോന്നുമല്ല ..

ഇവിടെ തീവ്രവാദവും ബോംബ് സ്പോടനങ്ങളും ഉണ്ടാവില്ലല്ലോ ...

പിന്നെ എന്തിനാണ് ഭയം .!

തനിക്ക് ശിക്ഷ കിട്ടുമോ എന്നല്ലേ ?

എന്തിന് ?

ദേവികാറാണിയോടു ഞാന്‍ ചെയ്തതിനു ...

ഒരു നിലവിളി !!!

മാനം നഷ്ട്ടപ്പെടുമെന്നു ഭയക്കുന്ന പെന്കുട്ടിയുടെതാണ് ...

ദേവികാറാണിയുടെ.

എന്‍റെ കയ്യിലെന്താണ് ..?

അവളുടെ അടിവസ്ത്രം ..

ഇരയെ കണ്ട കടുവ എത്രയോ ഭേതം ..

അവള്‍ കരുതിക്കാണും.

ഞാന്‍ വിയര്‍ത്തു , ക്ഷീണിച്ചു.

ഒരു തവണയല്ല ..മൂന്നു തവണ.

മാനം കവര്‍ന്ന കുറ്റം.

അതിനുള്ള ശിക്ഷ കഠിനമാവും .

ഞാന്‍ തിരിഞ്ഞു നോക്കി.

ആണിയുടെ മുകളിലൂടെ ഒരു കൂട്ടം ആളുകള്‍.

ഇവരൊക്കെയും ഞാന്‍ ചെയ്ത അതേ കുറ്റം ..?

ഈശ്വര എത്രെ സ്ത്രീകള്‍ വേദനിച്ചുകാണും ..

എനിക്ക് മുന്പേ നടന്നയാള്‍ ഇപ്പോള്‍ നഗ്നനാണ്.

അയാളുടെ മുന്‍പില്‍ പുറം തിരിഞ്ഞു നില്‍ക്കുന്നയാളുടെ പിന്നില്‍ കെട്ടിയ കൈകളില്‍ ഒരു കത്തി ..

അയാള്‍ തിരിഞ്ഞു.

തിളങ്ങുന്ന വസ്ത്രം.

പാപിയെ ലക്‌ഷ്യം വച്ചു നീങ്ങി.

-"അയ്യോ !!!"

നിലവിളിച്ചത് ഞാനാണ്‌.

മുന്നില്‍ നടന്നയാള്‍ കിടന്നു പിടയുന്നു ..

അയാളുടെ തിളങ്ങുന്ന വസ്ത്രത്തിന്റെ വയറിന്റെ ഭാഗത്ത് രക്തം പുരണ്ടു.

കയ്യില്‍ ഒരു ചാണ്‍ നീളമുള്ള ഒരു മാംസത്തുണ്ട്.

അയാള്‍ രക്തം പുരണ്ട കത്തി എന്‍റെ നേരെ നീട്ടി.

ഞാന്‍ നടന്നു.

-" ഇതു ഭവദാസ് .ഇയാള്‍ കണ്ണുകള്‍ ദാനം ചെയ്ത് ഒരാള്‍ക്ക് കാഴ്ച നല്‍കിയിട്ടുണ്ട്."

സിംഹാസന്ത്തിനടുത്തു നിന്നയാള്‍ മന്ത്രിച്ചു.

സിംഹാസനത്തിലിരുന്നയാള്‍ എന്നെതുറിച്ചു നോക്കി.

എന്നിട്ട് വലത്തോട്ട് കൈചൂണ്ടി പറഞ്ഞു.

-" നിനക്കു ആ വഴി തിരിഞ്ഞു പോകാം."

ആ വഴിയില്‍ ആണിയുണ്ടായിരുന്നില്ല.

പുണ്യത്തിന്റെ പ്രതിഫലം.

ഞാന്‍ പതിയെ നടന്നു.

അയാള്‍ കയ്യിലിരുന്ന മാംസത്തുണ്ട് എന്‍റെ പുറത്തേക്ക് വലിച്ചെറിഞ്ഞു.

കാഴ്ചയുടെ കഠിനത കുറഞ്ഞു വന്നു.

ഞാന്‍ തിരിഞ്ഞു നോക്കി.

ഒരായിരം മംസത്തുണ്ടുകള്‍ എന്‍റെ കാഴ്ച മറച്ചു.

-"നിന്‍റെ പേരെന്താണ് .." കാവല്‍ക്കാരന്‍ ചോദിച്ചു.

-"ഭവദാസ്"-"

-"ഈ ഇടുങ്ങിയ വഴി നിനക്കുള്ളതാണ് "

ഇരുവശത്തും കൂറ്റന്‍ മതിലുകള്‍ ഉള്ള ഇടുങ്ങിയ വഴി .

മതിലുകള്‍ പുറത്തെ കാഴ്ചകള്‍ എന്നില്‍ നിന്നും ഒളിപ്പിച്ചു.

ആ വഴി എത്തിയത് ഒരു ചെറിയ പാലത്തില്‍.

ഭയന്നു !!!!

പാലത്തിനു താഴെ ..

കഥകളില്‍ വായിച്ചപോലെ കൂര്‍ത്ത കുന്ധങ്ങളും , വിഷപാംബുകളും .

കാല്‍ വഴുതിയാല്‍ ...

ദേവികാറാണി ചിരിക്കുമായിരിക്കും.

പതുക്കെ പാലം കടന്നു മറുകരെ എത്തി.

'നന്ദി വീണ്ടും വരുക ' എന്ന് കുഞ്ഞു പലകയില്‍ എഴുതി വച്ചിരിക്കുന്നു ..

ഇവിടെക്കോ ??? ആദ്യമായി ഒന്നു പുഞ്ചിരിച്ചു.

മുന്നില്‍ ഒരു മണല്‍ പരപ്പ് .

തളര്‍ന്നു കിടക്കുന്ന ഒരുപാടു പേര്.

പാപികള്‍ .!!!

അവിടെ നിന്നും ചെന്നെത്തിയത് മനോഹരമായ ഉദ്യാനതിനടുത്ത് .

പുഞ്ചിരിച്ചുകൊണ്ട്‌ നില്‍ക്കുന്ന കാവല്‍ക്കാരന്‍.

അയാള്‍ അകത്തേക്ക് ക്ഷണിച്ചു .

കവാടം കടന്നു അകത്തു പ്രവേശിച്ചതും ഇരുട്ട് പരന്നു .

ചുറ്റിലും സുഗന്ധം പരത്തുന്ന പൂക്കള്‍ ,

കുളിര്‍മ പകരുന്ന ഗാനങ്ങള്‍ ,

ഓടിക്കളിക്കുന്ന കുട്ടികള്‍ ,

അവരുടെ മനോഹരമായ ശബ്ദം .

തികച്ചും സ്വര്‍ഗം

.

-" ഈ നീല കുപ്പയക്കാരനെ നാലാം നമ്പര്‍ മുറിയില്‍ അടക്കു "

"ദേവികാറാണിയോടൊപ്പം.?"

"അതെ, അവളോടൊപ്പം തന്നെ .. "\

അയാള്‍ പോയി .

ഞാനും കാവല്‍ക്കാരനും മാത്രമായി.

കാവല്‍ക്കാരന്റെ കാലടിശബ്ദ്ത്തിനു പുറകെ നടന്നു.

നടക്കുമ്പോള്‍ ഒരു കാര്യം മനസ്സിലായി.

ഇവര്‍ക്ക് കാഴ്ചയുണ്ട് ...

ഈശ്വരാ!!

ഞാന്‍ എന്നാണ് അന്ധനായത് ?

ഞാനെങ്ങനെയാണ് അന്ധനയത് ...?

ഡോ :സാമുവല്‍ കൊണ്ടു വന്ന നേത്രെദാന സമ്മത പത്രത്തില്‍ ഒപ്പ് വച്ചപ്പോഴോ ..?

അല്ല !!!

അതിനിശേഷവും എനിക്ക് കഴ്ച്ചയുണ്ടായിരുന്നു .

ഓപ്പറേഷന്‍ തിയേറ്റര്‍ ലേക്ക് കയറുമ്പോള്‍ ഞാന്‍ ആ ബോര്‍ഡ് വായിച്ചതാണ് .

കാലടി ശബ്ദം നിലച്ചു .

ആരോ വാതില്‍ തുറന്നു .

-

"ഇന്നുമുതല്‍ നിങ്ങളുടെ മുറിയില്‍ ഒരാള്‍ കൂടി ഉണ്ട് .."

കാവല്‍ക്കാരന്‍ ആരോടോ പറഞ്ഞു .

-"ഉം .."

ഒരു ദിര്‍ഘനിശ്വാസം ആയിരുന്നു അതിനുള്ള മറുപടി .

ഒരിക്കല്‍ ഞാന്‍ വല്ലാതെ ക്ഷീണിച്ചു തളര്‍ന്നു മാറിലേക്ക്‌ വീണപ്പോള്‍ കേട്ട അതേ ദിര്‍ഘനിശ്വാസം ദേവികാറാണി....

-"ഇവിടെ നിങ്ങളെ ഉപദ്രവിക്കാന്‍ മറ്റാരും വരില്ല ."

മറ്റാരും !!! അപ്പോള്‍ ഇവള്‍ എന്നെ ..?

അയാള്‍ പോയി .

ഞാനും നിശ്വാസങ്ങളും തനിച്ചായി .

അവളുടെ മുറിയിലേക്ക് ഞാന്‍ തപ്പിത്തടഞ്ഞു കയറി .

സ്വാദിഷ്ട്ടമായ ഭക്ഷണ സാധനങളുടെ ഗന്ധം ..

എവിടെ ..?

ഒരുപാടു തേടി , എന്തൊക്കെയോ തട്ടി വീഴ്ത്തി .

ഒരിറ്റു വെള്ളം കിട്ടിയിരുന്നെങ്കില്‍ ....

മുഖത്ത് തിളച്ച വെള്ളം വീണു .

അവള്‍ പൊട്ടിച്ചിരിച്ചു .

ഈശ്വരാ !!

ഇവിടെ നിന്നും രക്ഷപ്പെട്ടാല്‍ മതിയായിരുന്നു .

-"നിങ്ങള്‍ക്ക് വേണമെങ്കില്‍ വന്ന ഇടത്തേക്ക് മടങ്ങി പോകാം ."

വാതില്‍ക്കല്‍ കൊണ്ടു വിട്ട അതേ ശബ്ദം .

'നന്ദി വീണ്ടും വരിക '

എന്ന ബോര്‍ഡിനും അപ്പുറത്ത് ..

ഹൊ !! ഭീകരം !!!

എന്നാലും ഇവളില്‍ നിന്നും രക്ഷപെടണം .

ഇല്ലെങ്കില്‍ ഇവളെന്നെ .......

ഞാന്‍ പതിയെ തിരിഞ്ഞു നടന്നു .

നടക്കുമ്പോള്‍ ഒന്നോര്‍ത്തു ,കഴിയുമെങ്കില്‍ കൂട്ടുകാരെ വിവരമറിയിക്കണം ..

"'സ്ത്രീയുടെ ചാരിത്ര്യം നശിപ്പിക്കരുത് .

അതിന് പകരം വക്കാന്‍ നമ്മുടെ കണ്ണുകള്‍ക്ക്‌ പോലും ആവില്ല

അതുകൊണ്ട് വിലമതിക്കാനാവാത്ത അത് കവര്ന്നെടുക്കരുത്‌ .

അതിനുള്ള ശിക്ഷ കഠിനമാണ്."



Pullode Praveen

No comments:

Post a Comment